NRI
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അഹമ്മദാബാദിലെത്തിയ മെർസിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മെർസിനെ ജർമൻ ഭാഷയിൽ തയാറാക്കിയ ബാനറോടുകൂടിയാണ് സ്വീകരിച്ചത്. തുടർന്ന് മോദിയും മെര്‍സും ചേര്‍ന്ന് സബർമതി ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തി.
അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11.15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരസാധ്യതകൾ ചർച്ചയിൽ വിഷയമായി. കൂടാതെ യുക്രെയ്ൻ - റഷ്യ സംഘർഷവും ആഗോള സംഭവവികാസങ്ങളും വിഷയങ്ങളായി.
അഹമ്മദാബാദിലെ സന്ദർശനത്തിനുശേഷം ബംഗളൂരുവിലെത്തുന്ന മെർസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ജർമൻ കമ്പനിയായ ബോഷിന്റെ കാമ്പസും സന്ദർശിക്കും.
ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വാഗ്ദാനങ്ങൾ ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നാറ്റോ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കും പുറമെ ഉഭയകക്ഷി സന്ദർശനത്തിനായി മെർസ് സന്ദർശിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് മെർസ് ഇന്ത്യയിലെത്തുന്നത്.
National
ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യ-ജര്‍മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഈ സന്ദര്‍ശനം. ഇന്നും നാളെയുമായി നടക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സ്കില്‍ ഡെവലപ്മെന്റ്, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയാക്കും.
രാവിലെ പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍സും ചേര്‍ന്ന് ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തി വിസിറ്റേഴ്സ് ബുക്കില്‍ ഒപ്പിട്ടു. ആശ്രമ സന്ദര്‍ശനത്തിനു ശേഷം ഇരുവരും സബര്‍മതി റിവര്‍ഫ്രണ്ടില്‍ നടന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11:15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജര്‍മനിയിലെ ബിസിനസ് പ്രതിനിധി സംഘത്തിനൊപ്പമാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നത്.
ഇരുവരും തമ്മിലുള്ള ഈ സന്ദര്‍ശനം ഇന്ത്യ-ജര്‍മനി ബന്ധങ്ങളുടെ പുതിയ അധ്യായമായി മാറുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റതിന് ശേഷമുള്ള മെര്‍സിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഇന്ത്യയിലായത് വലിയ പ്രാധാന്യമുള്ളതാണ്.
NRI
ന്യൂഡൽഹി: ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ദ്വിദിന സന്ദർശനത്തിനായി ഈ മാസം 12ന് ഇന്ത്യയിലെത്തും. മെർസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.
അഹമ്മദാബാദും ബംഗളൂരുവും മെർസ് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജർമൻ ചാൻസലറുടെ സന്ദർശനം.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് ജർമൻ ഫെഡറൽ സർക്കാരിന്റെ തലവനായ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തുന്നത്.
ഉഭയകക്ഷിസഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രായം അറിയിച്ചു.
2025ൽ 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ-ജർമനി നയതതന്ത്ര പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളിൽ കൈവരിച്ച പുരോഗതിയും നേതാക്കൾ വിലയിരുത്തും.
National
ന്യൂഡൽഹി: ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ദ്വിദിന സന്ദർശനത്തിനായി ഈ മാസം 12ന് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദും
കർണാടകയിലെ ബംഗളൂരുവും മെർസ് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജർമൻ ചാൻസലറുടെ സന്ദർശനം.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് ജർമൻ ഫെഡറൽ സർക്കാരിന്റെ തലവനായ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തുന്നത്.
ഉഭയകക്ഷിസഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രായം അറിയിച്ചു.
2025ൽ 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ-ജർമനി നയതതന്ത്ര പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളിൽ കൈവരിച്ച പുരോഗതിയും നേതാക്കൾ വിലയിരുത്തും.
NRI
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ചൊവ്വാഴ്ച തന്റെ 70-ാം പിറന്നാൾ ആഘോഷിച്ചു. നിലവിൽ യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്ട്രത്തലവൻമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മെർസ്.
യുദ്ധാനന്തര ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കോൺറാഡ് അഡനൗവറിന് ശേഷം 70-ാം വയസിൽ പദവിയിലിൽ ഇരിക്കുന്ന ആദ്യ ചാൻസലർ കൂടിയാണ് മെർസ്. 1949-ൽ 73-ാം വയസിൽ ചാൻസലറായ കോൺറാഡ് അഡനൗവർ 87-ാം വയസു വരെ പദവിയിൽ തുടർന്നിരുന്നു.
ജനപ്രീതിയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും മെർസിന്റെ പ്രായം അദ്ദേഹത്തിന്റെ ഭരണത്തിന് ഒരു തടസമായി ആരും കാണുന്നില്ല. ഫോർസ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും മെർസിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഈ വർഷം മേയ് ആറിനാണ് ജർമനിയുടെ പത്താമത്തെ ചാൻസലറായി മെർസ് അധികാരമേറ്റത്. പാർട്ടി നേതാക്കൾ ഒരുക്കിയ ആഘോഷങ്ങൾക്ക് ശേഷം, മെർസ് ഭാര്യ ഷാർലറ്റിനും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സ്വകാര്യമായി ജന്മദിനം ആഘോഷിച്ചു.
NRI
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.
അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.
ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.
ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.
ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.